
ഭാര്യ തങ്കമണിയുടെ റവന്യു ടവറിലുള്ള ഡി.ടി.പി സെന്ററിന്റെ വിന്റോ ഗ്ളാസ് തകർത്ത് അകത്തു പ്രവേശിച്ച സതീഷ് സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഭാര്യ ഡി.ടി.പി സെന്റർ നടത്തുന്ന മുറിയിൽ ചുരിദാർ ഷാളുപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. സെന്റർ തുറക്കാനെത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്.
കെട്ടിടങ്ങൾക്ക് ടൈൽ പാകുന്ന ജോലിക്കാരനായിരുന്നു സതീഷ്.
മദ്യലഹരിയിൽ ഭാര്യയോടു വഴക്കിട്ട് ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം മൂഴി കൊല്ലയിലുള്ള സതീഷിന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.