
നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന നിധിൻ രാജ് (28) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.


2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 15 (1) വകുപ്പ് പ്രകാരം 6 മാസകാലത്തേക്ക് തിരുവനന്തപുരം റൂറൽ ജില്ലാ പരിധിയിൽ പ്രവേശിക്കരുത് എന്നുളള തിരുവനന്തപുരം റെയിഞ്ച് ഡിഐജി നിശാന്തിനി ഐപിഎസിന്റെ ഉത്തരവ് നിലവിലിരിക്കെ അടിപിടി, പോക്സൊ തുടങ്ങി നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടതുമായ പ്രതി ഉത്തരവ് ലംഘിച്ച് തച്ചരുക്കോണം എന്ന സ്ഥലത്ത് എത്തി ഒളിവിൽ കഴിഞ്ഞുവന്നിരുന്നതിനിടെയാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
.png)
നെടുമങ്ങാട് ഡിവൈഎസ്പി ബി.ഗോപകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ ബി.അനീഷ്, എസ്‌ഐ ധന്യ, രവീന്ദ്രൻ സിപിഒ അനൂപ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.