
തിരുവനന്തപുരം: നഗരത്തിൽ പുഷ്പ വസന്തമൊരുക്കാൻ കേരളീയം. നവംബർ ഒന്നുമുതൽ ഏഴുവരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന്‍റെ ഭാഗമായി പുഷ്പമേളകൾ സംഘടിപ്പിക്കും. ആറുവേദികളിലായാണ് പുഷ്‌പോത്സവം സംഘടിപ്പിക്കുക.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
സെൻട്രൽ സ്‌റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീവിടങ്ങളിലാണ് പുഷ്പോത്സവത്തിന് വേദിയൊരുക്കുക. നഗരത്തിലെ ഏഴു പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഫ്‌ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ.കെ. നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിലുണ്ടാകും. എൽ.എം.എസ്. കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും.
കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്‌ടോബർ 29ന് കവടിയാർ, മാനവീയം വീഥി, വെള്ളയമ്പലം തുടങ്ങി നഗരത്തിലെ ഏഴിടങ്ങളിൽ പൂക്കൾ കൊണ്ടുള്ള വിളംബരസ്തംഭംങ്ങൾ സ്ഥാപിക്കും. ബോൺസായ് ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പ്രത്യേകപ്രദർശനം മേളയിൽ ഒരുക്കും. കാർഷിക സർവകലാശാല, ഹോൾട്ടികൾച്ചർ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടാകും. പൊതുജനങ്ങൾക്കായി പച്ചക്കറികൾ പൂക്കൾ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കും. വ്യക്തികൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, നഴ്‌സറി ഗാർഡനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ പ്രദർശന-വിൽപനസ്റ്റാളുകളും പുഷ്പമേളയിലുണ്ടാകും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.