


ലഹരിക്ക് അടിമയായ അജി കഴിഞ്ഞ 7ന് രാത്രി പത്തേകാലോടെ അയൽവാസിയായ മനോഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപരിക്കേല്പിച്ച ശേഷം കടന്നുകളഞ്ഞു. തലയിൽ ഗുരുതരമായി പരിക്കേറ്റ മനോഹരനെ നാട്ടുകാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മനോഹരന്റെ തലയിൽ 22 തുന്നലുകൾ ഇടേണ്ടി വന്നു. തുടർന്ന് ഒളിവിൽപോയ അജിയെ ചേപ്പോട് പാറമടയിൽ നിന്നും അരുവിക്കര സി.ഐ. വിപിൻ, എസ്.ഐ. സജി, ഗ്രേഡ് എസ്.ഐ. പത്മരാജൻ, സി.പി.ഒ.മാരായ സജീർ, വിപിൻഷാൻ, ഷബിൻഷ, അനിൽകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന അജി ഏതാനും ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.