കാട്ടാക്കട: സൈക്കിള്‍യാത്രികനായ പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം കൂടി പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

റൂറല്‍ എസ്പി ശില്‍പ്പ ഐപിഎസാണ് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. പ്രതിയെ പിടികൂടി ചോദ്യം ചെയ്തു വരുന്നതേ ഉള്ളൂ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. അതിനായി ഇന്നിയും ചോദ്യം ചെയ്യേണ്ടി വരും. ഇതിന് ശേഷം തുടർനടപടികൾ ഉണ്ടാകും. തെളിവെടുപ്പ് ഉൾപ്പെടെ ഇതിന് ശേഷമേ തീരുമാനിക്കൂ എന്നും റൂറൽ എസ്പി പറഞ്ഞു.
പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിൻറെയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ ഷീബ യുടെയും മകൻ ആദിശേഖർ(15) ആണ് ഓഗസ്റ്റ് 30- ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വച്ച് കാറിടിച്ചുമരിച്ചത്. വീടിന് സമീപം ക്ഷേത്രത്തിന് മുൻ വശത്തെ റോഡില്‍ സൈക്കിളിൽ വീട്ടിലേക്ക് പോകാനായി തിരിയുന്നതിനിടെ വഴിയിൽ കാത്തു നിന്ന മഹീന്ദ്ര എസ്യൂവി 400 കാറിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ പ്രിയരഞ്ജൻ ഇടിച്ചു തെറിപ്പിച്ചത്.
ഇതിനുശേഷം കഴിഞ്ഞ 11 ദിവസമായി ഇയാള് ഒളിവിലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ആദ്യം അപകടമരണം റെജിസ്റ്റർ ചെയ്ത കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. അകന്ന ബന്ധു അപകടപ്പെടുത്തിയത് എന്നത് കൊണ്ട് സിസിടിവി ദൃശ്യം ലഭിച്ച പോലീസ് ദൃശ്യത്തിൽ നിന്നും ഉടലെടുത്ത സംശയം വെച്ച് വീട്ടുകാരോട് പ്രിയരഞ്ചനുമായി എന്തെങ്കിലും വിരോധം ഉണ്ടോ എന്നത് ചോദിച്ചു. ദൃശ്യങ്ങളും ഇവരെ കാണിച്ചു. തുടർന്നാണ് സംശയം ബലപ്പെട്ടത്.
ഇതോടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് തിങ്കളാഴ്ച രാവിലെയോടെ തമിഴ്നാട് - കേരളാ അതിര്‍ത്തിയിലെ കുഴിത്തുറയിൽ നിന്നും പിടികൂടിയത്. ഇയാളുടെ ഭാര്യ വീട് കേരള തമിഴ്നാട് അതിർത്തിയിൽ ആണ്. സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നാലു സംഘമായി തിരിഞ്ഞു ആയിരുന്നു പോലീസ് അന്വേഷണം. കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു, എസ്എച്ച്ഒ ഷിബു കുമാർ, എസ്ഐ ശ്രീനാഥ് തുടങ്ങിയവർ ഉൾപ്പെട്ട സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.