
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവ്. എൻസിപിയുടെ പേരിലായിരുന്നു പിരിവ്. 500 രൂപ കൊടുക്കാത്തതിന് ഹോട്ടൽ ഉടമയേയും ഭാര്യയേയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി മഹേഷിന്റെ ഹോട്ടലിൽ സംഘം ഗുണ്ടാ പിരിവിന് എത്തിയത്.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
പണം നൽകാത്തതിന് പിരിവിനെത്തിയവർ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഹോട്ടലുടമയുടെ ഭാര്യ തൊഴുതപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇപെട്ടാണ് പിരിവുകാരെ പൊലീസിൽ എൽപ്പിച്ചത്. വിതുര, പാലോട് സ്വദേശികളായ ശരവണനും ആനന്ദുമാണ് പിരിവ് നടത്തിയത്. ഇവർക്കെതിരെ ഹോട്ടലുടമ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.