Recent-Post

യുവാക്കളുടെ കൈകാലുകൾ തല്ലിയൊടിച്ച കേസിൽ നെടുമങ്ങാട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ



എറണാകുളം: അപ്പോളോ ടയേഴ്സിനു സമീപത്തുള്ള ലോറിത്താവളത്തിൽ 3 അംഗ സംഘം യുവാക്കളുടെ കൈകാലുകൾ തല്ലിയൊടിച്ചതായി പരാതി. ലോറി ഡ്രൈവർമാരായ തിരുവനന്തപുരം സ്വദേശി എസ്.ഷൈജു, സുഹൃത്ത് സത്യകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഷൈജുവിന്റെ കയ്യിനും സത്യകുമാറിന്റെ കാലിനും ഒടിവുണ്ട്. ഇവരെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ രാത്രിയാണ് ആക്രമണം ഉണ്ടായത്.



സംഭവത്തിൽ നെടുമങ്ങാട് ചുള്ളിമാനൂർ വിവി ഹൗസിൽ വി.വിനോദ് (37), കുന്നത്തുകൽ വെളിതരകോണം അഭയാഭവനിൽ ഷൈൻകുമാർ (42), നെയ്യാറ്റിൻകര ബ്ലാങ്കുളം പുത്തൻവീട്ടിൽ രാസലയിനിൽ ആർ.രാജൻ (42) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൈജുവും സത്യകുമാറും സംസാരിച്ചു നിൽക്കെ ലോറി ഡ്രൈവർമാരായ വിനോദും ഷൈൻകുമാറും രാജനും സത്യകുമാറിനെ അസഭ്യം പറഞ്ഞതു ഷൈജു ചോദ്യം ചെയ്തതാണു മർദനത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു.


ഇരുവരെയും ചവിട്ടി വീഴ്ത്തിയ മൂന്നംഗ സംഘം ലോറിയിൽ നിന്ന് ഇരുമ്പുകമ്പിയെടുത്തു ഇരുവരെയും മർദിക്കുകയായിരുന്നു. ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോജ്, അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, ശ്രീനാഥ്, നിഷാദ്, ഷാബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ 3 പേരെയും റിമാൻഡ് ചെയ്തു.


Post a Comment

0 Comments