Recent-Post

ആര്യനാട്ട് മുല്ലമെ‌ാട്ടുമാല കവർന്ന കേസിൽ കൂട്ടുകാരി അറസ്റ്റിൽ




ആര്യനാട്: വീട്ടിൽ എത്തി 5 പവനോളം വരുന്ന മുല്ലമെ‌ാട്ടുമാല കവർന്ന കേസിൽ കൂട്ടുകാരി അറസ്റ്റിൽ. മുട്ടത്തറ വള്ളക്കടവ് വലിയതുറ എസ്.എം.ഹൗസിൽ എം.സുകന്യ (22) യെ ആര്യനാട് പെ‌ാലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് വില്ലേജ് ഓഫിസിന് സമീപം പമ്മത്തുംമൂല വീട്ടിൽ കൃഷ്ണേന്ദുവിന്റെ 36 ഗ്രാം വരുന്ന മാലയാണ് നഷ്ടപ്പെട്ടത് കൃഷ്ണേന്ദുവിന് ഒപ്പം പ്ലസ്ടുവിന് പഠിച്ചിരുന്ന സുകന്യ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും കാണണമെന്ന് പറഞ്ഞാണ് കഴിഞ്ഞ ജൂലൈ 8ന് പകൽ 11 ഓടെ വീട്ടിൽ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് കൃഷ്ണേന്ദുവിന്റെ വിവാഹം നടന്നത്.


വിവാഹ വസ്ത്രങ്ങളും ഒപ്പം കുറച്ച് ആഭരണങ്ങളും കാണിച്ചു. ഇതിനിടെ സുകന്യ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുത്ത് തിരികെ വന്നപ്പോൾ സുകന്യ കൃഷ്ണേന്ദുവിനോട് ആഭരണങ്ങൾ മുഴുവൻ ഉണ്ടോ എന്ന് പരിശോധിക്കാൻ പറഞ്ഞു. ഉണ്ടെന്ന് കൃഷ്ണേന്ദു പറഞ്ഞതോടെ സുകന്യ പോയി. അതേസമയം അലമാരയിൽ സൂക്ഷിച്ചിരുന്ന മുല്ലമെ‌ാട്ടുമാല സുകന്യയെ കാണിച്ചിട്ടില്ല എന്ന് കൃഷ്ണേന്ദു പറഞ്ഞതായി പെ‌ാലീസ് അറിയിച്ചു.

ഒരാഴ്ചയ്ക്ക് ശേഷം അലമാര പരിശോധിക്കുമ്പോൾ ആണ് മാല നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകുന്നതും സുകന്യയെ പിടികൂടുന്നതും.ഡിസംബറിൽ വിവാഹം ഉറപ്പിച്ചിരിക്കുന്നതിനിടെ ആണ് മോഷണ കേസിൽ സുകന്യ അറസ്റ്റിൽ ആകുന്നത്. അലമാരയിൽ നിന്ന് മാല കാണാനില്ലാതായതോടെ കൃഷ്ണേന്ദു വിളിച്ച് മാലയുടെ കാര്യം ചോദിപ്പോൾ സുകന്യ ഫോൺ സ്വിച്ച് ഓഫ് ചെയ്തതും സംശയത്തിന് ഇടയാക്കി. ഇൗ വിവരം അറിയിച്ചപ്പോൾ പെ‌ാലീസ് സുകന്യയുടെ കോൾ വിവരങ്ങളും മ‌െ‌ാബൈൽ ടവർ ലെ‌ാക്കേഷനും അക്കൗണ്ട് വിവരങ്ങളും എടുത്തു.


കൃഷ്ണേന്ദുവിന്റെ വീട്ടിൽ എത്തിയ ദിവസം തന്നെ മണക്കാട് ഉള്ള ഒരു കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് രണ്ട് തവണയായി 87,000 രൂപ സുകന്യയുടെ അക്കൗണ്ടിൽ എത്തിയതായി പെ‌ാലീസ് കണ്ടെത്തി. ഇതോടെ മാല കവർന്നതിന് പിന്നിൽ സുകന്യ ആണെന്ന പെ‌ാലീസിന്റെ സംശയം ബലപ്പെട്ടു.കഴിഞ്ഞ ദിവസം മെ‌ാബൈൽ ലെ‌ാക്കേഷൻ കാണിച്ച കഴക്കൂട്ടത്ത് നിന്ന് ആര്യനാട് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പ്രതി സുകന്യ ആണെന്ന് തെളിഞ്ഞത് എന്ന് പെ‌ാലീസ് പറഞ്ഞു. ചാലയിലെ സ്വർണക്കടയിൽ വിറ്റ തെ‌ാണ്ടിമുതൽ പെ‌ാലീസ് കണ്ടെടുത്തു. ഫാഷൻ ഡിസൈനർ ആണെന്നും ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുകയാണെന്നും പെ‌ാലീസിനോട് സുകന്യ വെളിപ്പെടുത്തി.

Post a Comment

0 Comments