
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. 17 ദിവസത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 13 പേര്‍. പതിനായിരത്തിലധികം പേര്‍ ചികിത്സയില്‍. ഡെങ്കുവിനൊപ്പം എലിപ്പിനിയും സാധാരണ പനികളും പടരുന്നു. പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

ജൂണ്‍ ഒന്നു മുതല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 877 പേര്‍ക്കാണ്. അതില്‍ രണ്ട് പേര്‍ മരിച്ചു. 2081 പേര്‍ രോഗ സംശയത്തില്‍ ചികിത്സ തേടി. അതില്‍ 11 പേരും മരിച്ചു. ഇന്നലെയും രോഗം സ്ഥിരീകരിച്ച ഒരാളും രോഗസംശയത്തില്‍ ചികിത്സയിലുള്ള ഒരാളും മരിച്ചു. ഇതോടെ മരണം 13 ആയി. ആറുമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2566 പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതില്‍ ഏഴുപേര്‍ മരിച്ചു. 7358 പേരാണ് രോഗസംശയത്തില്‍ ചികിത്സ തേടിയത്. അതില്‍ 17 പേര്‍ മരിച്ചു.

ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതല്‍ പടരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രണ്ടും മൂന്നും ദിവസം ഇടവിട്ടുള്ള മഴയും വെയിലും കൊതുകുകളുടെ പ്രജനനത്തിന് അനുകൂലമാണ്. മഴ കൂടുതല്‍ ശക്തമായല്‍ എലിപ്പനി പടരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.