പിരപ്പൻകോട്: പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുബന്ധിച്ച് നടന്ന സദ്യയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. 200 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആശുപത്രിയിൽ പോകാത്ത നിരവധി പേർക്ക് അസുഖ ലക്ഷണങ്ങൾ ഉള്ളതായും പറയപ്പെടുന്നു. സ്ഥിതി വഷളായവരെ കന്യാകുളങ്ങര സി എച്ച് സി, സെൻറ് ജോൺസ്, ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസമായ ഇന്നലെ വിതരണം ചെയ്ത അന്നദാനം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റ തെന്നാണ് സംശയിക്കുന്നത്.. ഭക്ഷണം കഴിച്ചയുടനെ ഏറെ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആയിരക്കണക്കിന് പേരാണ് ഇവിടുത്തെ സദ്യയിൽ ഭക്ഷണം കഴിച്ചത്. ഭക്ഷ്യ വിഷബാധ സംബന്ധിച്ച് ഡിഎംഒ അടക്കമുള്ളവർ അന്വേഷണം നടത്തി വരുകയാണ്. വിഷബാധയേറ്റത് എങ്ങിനെയെന്ന കാര്യത്തിൽ സ്ഥിരീകരണം വരേണ്ടതുണ്ട്. ഛർദ്ദി അടക്കമുള്ള ലക്ഷണങ്ങളിലൂടെയാണ് മിക്കവരും ആശുപത്രിയിൽ ചികിത്സ തേടിയത്.
ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ജില്ലയിലെ ചില ഉത്സവ സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉത്സവ സംഘാടകരും പൊതുജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.