മെഡിക്കൽ കോളേജ്: പാറോട്ടുകോണം സ്കൂളിന് സമീപം മീൻ കച്ചവടം നടത്തിയയാളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നാലാഞ്ചിറ പാറോട്ടുകോണം ചിറയിൽപുത്തൻ വീട്ടിൽ രാജേഷ് എന്ന പനങ്ങ രാജേഷ് (45) നെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ പൂന്ത് വിളാകത്ത് വീട്ടിൽ വിജേഷിനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. വിജേഷിനോട് പ്രതി പണം ആവശ്യപ്പെടുകയും കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയായിരുന്നു. പോലിസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു.
മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ഹരിലാൽ, എസ് ഐ മാരായ പ്രശാന്ത് സി.പി, പ്രിയ, സിവിൽ പോലീസ് ഓഫീസർമാരായ ബിനു, രതീഷ്, രഞ്ജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.