
കരിപ്പൂര്: ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണയുടെ സാക്ഷിവിസ്താരം കോടതിയിൽ പൂർത്തിയായി. സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി തിരികെ കുത്തിയതാണെന്ന് പ്രതി, അരുൺ കോടതിയിൽ പറഞ്ഞു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും ഇതിനു വിരുദ്ധമായ മൊഴിയാണ് നൽകിയത്.
.jpg)

അരുണിന്റെ കൈയിലുണ്ടായ മുറിവ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയശേഷം കത്തി മടക്കാൻ ശ്രമിച്ചപ്പോഴുണ്ടായതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ ബി.എസ്.സജിമോന്റെ മൊഴി. പ്രതിയെ പരിശോധിച്ച ഡോ. അബിൻ മുഹമ്മദും ഇതിനെ പിന്തുണയ്ക്കുന്ന മൊഴിയാണ് നൽകിയത്. സൂര്യഗായത്രിയുടെ വസ്ത്രങ്ങൾ കണ്ട് അമ്മ വത്സല കോടതിയിൽ തളർന്നിരുന്നു. വത്സലയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പ്രതിക്കുവേണ്ടി ക്ലാരൻസ് മിറാൻഡയും പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, വിനു മുരളി, ദേവിക മധു എന്നിവരും ഹാജരായി. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
.jpg)


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.