ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. ആറ്റിങ്ങൽ നഗരസഭ വാർഡ് 6 തച്ചൂർക്കുന്ന് അംഗനവാടിക്ക് സമീപത്താണ് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. രാത്രി പത്തു മണിക്ക് ശേഷം 3 ദിവസമായി പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതായാണ് പരിസരവാസികൾ പറയുന്നത്.
പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ച് പ്രദേശവാസികൾക്ക് വീടുകളിൽ കിടന്ന് ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വാമനപുരം നദിയുടെ തീര പ്രദേശമായ ഇവിടം പന്നിശല്യം രൂക്ഷമായതിനാൽ പേടികാരണം നാട്ടുകാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആണ്. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് ആരെന്നോ എവിടെയാണെന്നോ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കത്തിക്കുന്നത് നിരന്തരമായി തുടരുന്നതിനാൽ നഗരസഭ അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.