കൊല്ലം: ബൈക്ക് യാത്രികൻ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിലായി. പരവൂര്‍ സ്വദേശികളായ ഉണ്ണിക്കുട്ടന്‍ എന്ന വിളിക്കുന്ന മിഥുന്‍ (30), ബിനോജ് (30) എന്നിവരാണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്.

ബൈക്കില്‍ പെട്രോള്‍ നിറച്ച് തിരികെ വരുകയായിരുന്ന വിനീതിനെ, കൂനയില്‍ ആയിരവല്ലി ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ വശങ്ങളിലിരുന്നു മദ്യപിച്ചു കൊണ്ടിരുന്ന പത്തോളം വരുന്ന സംഘം തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ നിന്ന് താക്കോല്‍ ഈരിയെടുത്തു. ഇത് ചോദ്യം ചെയ്ത വിനീതിനെ ഒന്നാം പ്രതിയായ മിഥുന്‍ അസഭ്യം വിളിച്ചു കൊണ്ട് കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് തലയില്‍ ആഞ്ഞടിക്കുകയായിരുന്നു.


ബൈക്കില്‍ പെട്രോള്‍ നിറച്ച് തിരികെ വരുകയായിരുന്ന വിനീതിനെ, കൂനയില്‍ ആയിരവല്ലി ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ വശങ്ങളിലിരുന്നു മദ്യപിച്ചു കൊണ്ടിരുന്ന പത്തോളം വരുന്ന സംഘം തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ നിന്ന് താക്കോല്‍ ഈരിയെടുത്തു. ഇത് ചോദ്യം ചെയ്ത വിനീതിനെ ഒന്നാം പ്രതിയായ മിഥുന്‍ അസഭ്യം വിളിച്ചു കൊണ്ട് കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് തലയില്‍ ആഞ്ഞടിക്കുകയായിരുന്നു.

രണ്ടാം പ്രതി ബൈക്കിലിരുന്ന വിനീതിനെ ചവിട്ടി താഴെയിടുകയും സംഘങ്ങള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരവൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ പിടികൂടിയത്. മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നിസാർ. എയുടെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ രമേശ്, എസ്.സി.പി.ഒ റെനേഷ് ബാബു, സായ്റാം, അരുണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി കോടതി റിമാന്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.