കൊല്ലം: 2018 മുതൽ കൊല്ലം സിറ്റി പരിധിയിലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം, മാനഭംഗപ്പെടുത്തൽ, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതി പോലീസ് പിടിയിൽ. ശക്തികുളങ്ങര കുന്നിന്മേൽ ചേരിയിൽ എടപ്പാടം വയലിൽ തുണ്ട് പറമ്പിൽ വീട്ടിൽ ഷാൻ എന്ന് വിളിക്കുന്ന മുഹമ്മദ് അസ്ലാം (25) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.


2018 മുതൽ 2022 വരെ ഏഴ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ 2018-ൽ മാരകമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും ഹെൽമെറ്റ് ഉപയോഗിച്ച് തലക്കടിച്ച് നരഹത്യശ്രമം നടത്തിയതിനും, 2019 ൽ വഴിതടഞ്ഞ് നിർത്തി അക്രമം നടത്തിയതിന് രണ്ട് കേസുകളും ടാങ്കർ ലോറി തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട് ദേഹോപദ്രവം നടത്തുകയും കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കിവിട്ട് പരിസരമലിനീകരണം നടത്തിയതിനും കേസുണ്ട്. 2021 ൽ കൊല്ലം ബൈപ്പാസ് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനും 2022 ൽ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച് മാനഭംഗപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീൺ ഐ.എ.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടർ ബിന്ദു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആശ ഐ.വി, സലീം, എ.എസ്.ഐ ഡാർവിൻ, സിപിഒ രാജേഷ് എന്നിവരടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.