അരുവിക്കര: പതിന്നാലു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ 41-കാരനായ അച്ഛനെ അറസ്റ്റുചെയ്തു. അരുവിക്കര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24-ന് വൈകീട്ട് നാലുമണിയോടെ വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് കുട്ടിയെ അച്ഛൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി അമ്മയോടും സ്കൂളിലെ അധ്യാപികയോടും വിവരം പറഞ്ഞു. ഇവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.