മുണ്ടേല: സാമഹ്യ പുരോഗതി കൈവരിക്കാനുള്ള വലിയ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ആറു വർഷമായി സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ തുടർച്ചയായി സർക്കാർ അധികാരമേറ്റ് ഒരു വർഷം പൂർത്തിയായപ്പോൾ 51000 പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചുവെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് താലൂക്കിൽ അരുവിക്കര നിയോജകമണ്ഡലത്തിലെ പട്ടയ മേളയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കായിരുന്ന മന്ത്രി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മലയോര മേഖലയിലുള്ള ആദിവാസിസമൂഹത്തിലെ എല്ലാവർക്കും പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നാല് വില്ലേജുകളിലായി 55 പട്ടയങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പിൽ 200 പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നെടുമങ്ങാട് താലൂക്ക് അരുവിക്കര നിയോജകമണ്ഡലം പട്ടയമേള നടത്തുന്നത്. നിലവിൽ നെടുമങ്ങാട് താലൂക്കിൽ 331 പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു.
വെള്ളനാട് മുണ്ടേല ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി, സുരേഷ്കുമാർ ,അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ എസ് സുനിൽ കുമാർ എന്നിവർ വിശിഷ്ട അതിഥിയായി എത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ, എ ഡി എം അനിൽ ജോസ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വെള്ളനാട് മുണ്ടേല ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി, സുരേഷ്കുമാർ ,അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ എസ് സുനിൽ കുമാർ എന്നിവർ വിശിഷ്ട അതിഥിയായി എത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ, എ ഡി എം അനിൽ ജോസ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.