ജോലി വാഗ്ദാനം ചെയ്‌ത് ഇയാൾ 4 കോടിയോളം രൂപ തട്ടിയിട്ടുണ്ടെന്നാണു പരാതി. പാറശാല സ്വദേശിയിൽ നിന്ന് 2019 ഡിസംബറിൽ 5 ലക്ഷം രൂപ വാങ്ങിയെങ്കിലും ജോലി ലഭിച്ചില്ലെന്നും പണം തിരികെ നൽകിയില്ലെന്നും പരാതിയുണ്ടായി. 2022 മാർച്ച് 30 ന് പണം നൽകാമെന്ന് ഒത്തുതീർപ്പിലെത്തിയെങ്കിലും പണം തിരികെ നൽകാൻ തയാറാകാതിരുന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പത്തും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ രണ്ടും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഒളിവിലായിരുന്ന മുരുഗേശപിള്ളയെ കഴിഞ്ഞ രാത്രി റെയിൽവേ ക്വാർട്ടേഴ്സിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിയമാനുസൃതമല്ലാതെ അവധിയിലായതിന് റെയിൽവേ കാരണം ചോദിച്ചിട്ടുണ്ട്. എസ്‌ആർഎംയു നേതാവായ ഇയാൾക്കെതിരെ നേരത്തെ റെയിൽവേ ജീവനക്കാരിൽ നിന്നു പണം തട്ടിയെന്ന ആരോപണമുണ്ടായിരുന്നു. തുടർന്ന് അച്ചടക്ക നടപടിക്കു വിധേയനായിട്ടുണ്ട്. നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നു കൊച്ചുവേളിയിലേക്കു സ്ഥലം മാറ്റമായത്. സർവീസിൽ നിന്നു തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.