വൈഡൂര്യ ഖനനത്തിനു പിന്നിൽ ഉന്നതബന്ധങ്ങൾ ഉണ്ടെന്ന് മുൻ കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻ
പാലോട്: പെരിങ്ങമ്മല ബ്രൈമൂർ മണചാല വനാന്തരങ്ങളിൽ നടന്ന വൈഡൂര്യ ഖനനത്തിനു പിന്നിൽ ഉന്നതബന്ധങ്ങൾ ഉണ്ടെന്ന് മുൻ കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻ ആരോപിച്ചു. വൈഡ്യൂരഖനനം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതിന് പിന്നിൽ ഭരണകക്ഷി നേതാക്കളുടെയും ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും അവിശുദ്ധബന്ധം കൊണ്ടാണന്നും ആനാട് ജയൻ. ഒരു മാസക്കാലത്തോളം വനത്തിനുള്ളിൽ തമ്പടിച്ച് വൻ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനംനടത്തിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിഞ്ഞില്ല എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും പോലീസ് അന്വേഷണത്തെ അട്ടിമറിച്ചതിന് പിന്നിൽ സിപിഎമ്മിൻ്റെ ഉന്നതതലനേതാക്കളാണെന്നും ആനാട് ജയൻ പറഞ്ഞു. വൈഡൂര്യ ജനനം നടന്നു ആറു മാസത്തോളം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പോലീസിൻ്റെയും നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലോട് പെരിങ്ങമ്മല നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിനുമുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.