അഴിക്കോട്: അഴിക്കോട്ട് യുവാവിന് ക്രൂര മര്‍ദ്ദനം; നാലുപേർ കസ്റ്റഡിയിൽ. അഴിക്കോട് സ്വദേശികളായ സുല്‍ഫി, സുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. കൈലാസ നടയിലാണ് സംഭവം. യുവാവിനെ തടിക്കഷ്ണം ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നെടുമങ്ങാട് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളാണിവർ. ആക്രമത്തില്‍ പരുക്കേറ്റ നിസാറിനെയും സുനീറിനെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി പിടിച്ചു മാറ്റാനെത്തിയ നിസാറിന്റെ ചേട്ടന്‍ അന്‍സാറിനും മര്‍ദ്ദനമേറ്റു. നാല് പേരെയും അരുവിക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.