തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകിയതിന് കാരണം മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയല്ലെന്ന് മന്ത്രി ആന്‍റണി രാജു. അത്തരം ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തിൽ മാനേജ്മെന്‍റിനെ അടച്ചാക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ മുതിരുന്നില്ല. മുമ്പും ശമ്പളവും പെൻഷനും മുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം വൈകുന്നതിൽ തനിക്ക് ദുഃഖമുണ്ട്. ഗതാഗത വകുപ്പിന്‍റെ മന്ത്രി എന്ന നിലയിൽ ജീവനക്കാർക്ക് തന്നോടല്ലേ പരാതി പറയാൻ സാധിക്കൂ. അത് കേൾക്കാനുള്ള ബാധ്യത തനിക്കുണ്ട്.
ജീവനക്കാരുടെ ശമ്പളം നാളെ കൊടുത്ത് തീർക്കാൻ സാധിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചതായും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തിൽ മാനേജ്മെന്‍റിനെ അടച്ചാക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ മുതിരുന്നില്ല. മുമ്പും ശമ്പളവും പെൻഷനും മുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം വൈകുന്നതിൽ തനിക്ക് ദുഃഖമുണ്ട്. ഗതാഗത വകുപ്പിന്‍റെ മന്ത്രി എന്ന നിലയിൽ ജീവനക്കാർക്ക് തന്നോടല്ലേ പരാതി പറയാൻ സാധിക്കൂ. അത് കേൾക്കാനുള്ള ബാധ്യത തനിക്കുണ്ട്.
ജീവനക്കാരുടെ ശമ്പളം നാളെ കൊടുത്ത് തീർക്കാൻ സാധിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചതായും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.