തിരുവനന്തപുരം: നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരിയിൽ ഇന്ന് ഹർത്താൽ. നാളെ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അമ്പൂരി ആക്ഷൻ കൗൺസിലാണ് ഹർത്താൽ നടത്തുക. കരട് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സംരക്ഷിതമേഖലയാകുന്നതോടെ കരപ്പയാറിന് അപ്പുറത്തെ ആദിവാസി സെറ്റിൽമെന്‍റുകൾ ഒറ്റപ്പെടുമോ എന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.
കള്ളിക്കാട്, അമ്പൂരി, വാഴിച്ചൽ, മണ്ണൂർക്കര, വിതുര.നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ അതിരിലുള്ള അഞ്ച് വില്ലേജുകളിലാണിത്. അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളുടെ ഒട്ടുമിക്ക ജനവാസപ്രദേശങ്ങളും പട്ടികയിൽപ്പെടും. 2014ലെ വനവിസ്തൃതി അടിസ്ഥാനമാക്കി അതിര് നിശ്ചയിച്ചപ്പോൾ നിലവിലെ ജനവാസ പ്രദേശങ്ങളെയും കരട് പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. ഏരിയൽ സർവേയിൽ റബർ തോട്ടങ്ങളെയും വനമായി കണക്കാക്കിയെന്നും പരാതിയുണ്ട്.
Also read.... നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം
ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് അമ്പൂരി കുമ്പിച്ചൽ കടവിൽ നിന്നും പുരവിമല അടക്കമുള്ള ആദിവാസി സെന്റിൽമെന്റുകളിലേക്കുള്ള പാലം പണി തുടങ്ങിയത്. സംരക്ഷിതവനമേഖലയായി പ്രഖ്യാപിച്ചാൽ വൻകിട നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം പാലത്തെയും ബാധിക്കുമോ എന്നാണ് ആശങ്ക.
സംരക്ഷിത മേഖലയുടെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പുതുതായി നിർമാണപ്രവർത്തനങ്ങൾക്കൊന്നും അനുമതിയുണ്ടാകില്ല. വീട് നിർമാണത്തിനും റോഡ് വികസനത്തിനും, കൃഷിക്കും മരംമുറിക്കുന്നതിനും ബഫർ സോണിൽ നിയന്ത്രണങ്ങൾ ബാധകമാണ്. കർഷകരും ചെറുകിട കച്ചവടക്കാരും കൂടുതലായുള്ള പ്രദേശത്ത്, ഈ നിയന്ത്രണങ്ങൾ സാരമായി ബാധിക്കും.
ബഫർ സോൺ പൂർണമായി ഒഴിവാക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പ്രധാന ആവശ്യം. കട്ടാക്കട എംഎൽഎ സി.കെ.ഹരീന്ദ്രൻ രക്ഷാധികാരിയായാണ് ആക്ഷൻ കൗൺസിൽ. വിഷയം ചർച്ച ചെയ്യാനായി വെള്ളിയാഴ്ച വനംമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ജനത്തിന്റെ ആശങ്ക പൂർണമായും പരിഹരിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് അമ്പൂരി കുമ്പിച്ചൽ കടവിൽ നിന്നും പുരവിമല അടക്കമുള്ള ആദിവാസി സെന്റിൽമെന്റുകളിലേക്കുള്ള പാലം പണി തുടങ്ങിയത്. സംരക്ഷിതവനമേഖലയായി പ്രഖ്യാപിച്ചാൽ വൻകിട നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം പാലത്തെയും ബാധിക്കുമോ എന്നാണ് ആശങ്ക.
സംരക്ഷിത മേഖലയുടെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പുതുതായി നിർമാണപ്രവർത്തനങ്ങൾക്കൊന്നും അനുമതിയുണ്ടാകില്ല. വീട് നിർമാണത്തിനും റോഡ് വികസനത്തിനും, കൃഷിക്കും മരംമുറിക്കുന്നതിനും ബഫർ സോണിൽ നിയന്ത്രണങ്ങൾ ബാധകമാണ്. കർഷകരും ചെറുകിട കച്ചവടക്കാരും കൂടുതലായുള്ള പ്രദേശത്ത്, ഈ നിയന്ത്രണങ്ങൾ സാരമായി ബാധിക്കും.
ബഫർ സോൺ പൂർണമായി ഒഴിവാക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പ്രധാന ആവശ്യം. കട്ടാക്കട എംഎൽഎ സി.കെ.ഹരീന്ദ്രൻ രക്ഷാധികാരിയായാണ് ആക്ഷൻ കൗൺസിൽ. വിഷയം ചർച്ച ചെയ്യാനായി വെള്ളിയാഴ്ച വനംമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ജനത്തിന്റെ ആശങ്ക പൂർണമായും പരിഹരിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.