Recent-Post

അജീഷിനെ ഗുണ്ടാ വിരുദ്ധ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ നേരത്തേ നൽകിയ റിപ്പോർട്ട് ജില്ലാ ഭരണകൂടം പരിഗണിച്ചില്ലെന്നു തെളിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി അജീഷിനെ ഗുണ്ടാ വിരുദ്ധ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ നേരത്തേ നൽകിയ റിപ്പോർട്ട് ജില്ലാ ഭരണകൂടം പരിഗണിച്ചില്ലെന്നു തെളിഞ്ഞു. 2 കൊലപാതക ശ്രമ കേസുകൾ ഉൾപ്പെടെ 9 കേസുകളിൽ പ്രതിയായ അജീഷ് അപകടകാരി‍യാണെന്നും അക്രമത്തിനു സാധ്യതയുണ്ടെന്നും ഗുണ്ടാ വിരുദ്ധ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് റൂറൽ സ്പെഷൽ ബ്രാഞ്ച് കഴിഞ്ഞ ജൂണിലാണ് ജില്ലാ ഭരണകൂടത്തിനു റിപ്പോർട്ട് നൽകിയത്.

എന്നാൽ മൂന്നാഴ്ച മുൻപ് ജില്ലാ ഭരണകൂടം റൂറൽ സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് തള്ളുകയായിരുന്നു. റൂറൽ സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് പ്രകാരം അജീഷി‍നെതിരെ നടപടി എടുത്തിരുന്നുവെങ്കിൽ ഹോട്ടലിലെ അരുംകൊല ഒഴിവാകുമായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. റിപ്പോർട്ട് നൽകുമ്പോൾ 2 കൊലപാതക ശ്രമം ഉൾപ്പെടെ 9 കേസുകളാണ് അജീഷിന് എതിരെ ഉണ്ടായിരുന്നത്.

 


 
  


    
    

    




Post a Comment

0 Comments