
ചലച്ചിത്ര മേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നെ ക്ഷണിച്ച രഞ്ജിത്ത് സാദിനും ബീനച്ചേച്ചിക്കും (ബീന പോള്‍) പ്രത്യേകം നന്ദി പറയുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും സിനിമകള്‍ ആസ്വദിക്കുന്നവര്‍ക്കും ലിസയെ പോലെ പ്രതികൂല സാഹചര്യങ്ങളില്‍ പോരാടുന്ന സ്ത്രീകള്‍ക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഭാവന പറഞ്ഞു.

ഐ.എസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ മേളയില്‍ മുഖ്യ അതിഥിയായിരുന്നു.

ചലച്ചിത്രമേള വേദിയിൽ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിൽ അവർ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല. ചലച്ചിത്ര അക്കാദമി ചെയർമാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ മാത്രമാണ് ഇക്കാര്യം പുറത്തായത്. പോരാട്ടത്തിന്റെ പെൺപ്രതീകമാണെന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്.

ഭാവനയുടെ പേര് കേട്ടതോടെ സദസ്സ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും വിഖ്യാത സംവിധായകനുമായ ഷാജി എൻ. കരുൺ ഭാവനയ്ക്ക് പൂക്കൾ നൽകി വേദിയിലേക്ക് സ്വീകരിച്ചു. വേദിയിലെത്തിയ താരത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ബീനാ പോൾ സന്തോഷപ്രകടനം നടത്തിയത്.
കേരളത്തിന്റെ റോൾ മോഡലും അഭിമാനവുമാണ് ഭാവനയെന്ന് സാംസ്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കേരളത്തിന്റെ റോൾ മോഡലും അഭിമാനവുമാണ് ഭാവനയെന്ന് സാംസ്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.