കഴിഞ്ഞ ദിവസം വെളുപ്പിനു ഒരു മണിയോടുകൂടി കമ്മിപള്ളി ഭാഗത്ത് ഒരാൾ ബഹളമുണ്ടാക്കുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് കൺട്രോൾ റൂം വാഹനവും സ്റ്റേഷൻ വാഹനവും സ്ഥലത്തെത്തുകയും പോലീസ് വാഹനങ്ങൾ കണ്ടതോടെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നയാൾ പോലീസ് ഉദ്ദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും സമീപത്തു കിടന്ന കരിങ്കൽ ചീളുകളെടുത്ത് പോലീസ് കൺട്രോൾ റൂം വാഹനത്തിന്റെ മുൻവശം ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പോലീസ് ഉദ്ദ്യോഗസ്ഥനായ ബാദുഷാമോനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതിനുമാണ് ഇയാൾ പിടിയിലായത്. പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വഞ്ചിയൂർ, പേരൂർക്കട, വലിയതുറ, അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.
നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ പ്രേമ,എ എസ് ഐ ഗോപകുമാർ, പോലീസുകാരായ ബാദുഷാമോൻ, രതീഷ്, ഒബിൻ, റോബിൻസൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഴറ് ചെയ്തു


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.