പാലോട്: വിവാദമായ മണച്ചാല വൈഡൂര്യ ഖനനക്കേസിനെ തുടര്‍ന്ന് രണ്ടു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയതിനു പിന്നാലെ വനം വകുപ്പുദ്യോഗസ്ഥര്‍ നിരപരാധികളെ വേട്ടയാടുന്നുവെന്ന് വ്യാപക പരാതി. ഇടിഞ്ഞാര്‍ സിഐടിയു ഹെഡ്‌ലോഡ് യൂണിറ്റിലെ തൊഴിലാളി വില്യം ആണ് ക്രൂരമര്‍ദനത്തിന് ഇരയായത്.
അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ കഴിയാതെ വീട്ടില്‍ വിശ്രമത്തിലായിരുന്ന വില്യമിനെ നാലംഗ വനപാലക സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കാറില്‍ വെച്ചും പിന്നീട് ജീപ്പില്‍ കയറ്റിയും മര്‍ദിച്ചു. റേഞ്ച് ഓഫീസില്‍ കൊണ്ടുവന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി നഗ്‌നനാക്കിയ ശേഷം നെഞ്ചിലും മുതുകിലും മുഖത്തും മാറി മാറി അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് വില്യം പറഞ്ഞു. വൈഡൂര്യ ഖനനം നടത്തിയവരെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്രൂരമര്‍ദനം. അവശനിലയിലായതോടെ പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടാക്കി വനപാലകര്‍ സ്ഥലം വിട്ടു.
രണ്ടു മാസം മുമ്പാണ് ബ്രൈമൂര്‍ മണച്ചാല വനത്തില്‍ നടന്ന വൈഡൂര്യ ഖനനം പുറത്തായത്. ജനറേറ്ററും ഇതര യന്ത്ര സാമഗ്രികളും ഉപയോഗിച്ച് അരങ്ങേറിയ വൈഡൂര്യ ഖനനക്കേസില്‍ പാലോട് റേഞ്ചിലെ പെരിങ്ങമ്മല, ആനപ്പാറ സെക്ഷന്‍ ഓഫീസര്‍മാര്‍ പ്രതിക്കൂട്ടിലാണ്. അന്വേഷണ വിധേയമായി ഇരുവരെയും സ്ഥലം മാറ്റിയിട്ട് അധിക നാളായിട്ടില്ല. ഖനന ദിവസങ്ങളില്‍ സമീപത്തെ ചെക്ക്‌പോസ്റ്റും വിശ്രമ സ്ഥലവും അടച്ചിട്ടു എന്ന ഗുരുതരമായ ആരോപണമാണ് വനപാലകര്‍ നേരിടുന്നത്.
ഇക്കാര്യം വാര്‍ത്താ മാധ്യമങ്ങളില്‍ വന്നത് പൊതുസ്ഥലത്ത് ഉച്ചത്തില്‍ പറഞ്ഞതാണ് വില്യത്തോടുള്ള വൈരാഗ്യത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരമ്പരാഗത ഈറ്റ തൊഴിലാളി കുടുംബാംഗവും നിരാലംബനുമായ വില്യത്തെ അന്യായമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് അവശനാക്കിയ വനം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും മറ്റു ചുമട്ടുതൊഴിലാളികളും മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മിഷനും സങ്കട ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് സിഐടിയുവിൻ്റെ നേതൃത്വത്തില്‍ ചുമട്ടു തൊഴിലാളികള്‍ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഗേറ്റ് പൂട്ടാന്‍ ശ്രമിച്ച വനപാലകരും തൊഴിലാളികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായെങ്കിലും പാലോട് സിഐ മനോജിൻ്റെ നേതൃത്വത്തില്‍ പോലീസ് ഇടപെട്ട് ശാന്തമാക്കി. അതേസമയം, വില്യമിനെ മര്‍ദിച്ചു എന്നത് കെട്ടുകഥയാണെന്നും ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും പാലോട് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
രണ്ടു മാസം മുമ്പാണ് ബ്രൈമൂര്‍ മണച്ചാല വനത്തില്‍ നടന്ന വൈഡൂര്യ ഖനനം പുറത്തായത്. ജനറേറ്ററും ഇതര യന്ത്ര സാമഗ്രികളും ഉപയോഗിച്ച് അരങ്ങേറിയ വൈഡൂര്യ ഖനനക്കേസില്‍ പാലോട് റേഞ്ചിലെ പെരിങ്ങമ്മല, ആനപ്പാറ സെക്ഷന്‍ ഓഫീസര്‍മാര്‍ പ്രതിക്കൂട്ടിലാണ്. അന്വേഷണ വിധേയമായി ഇരുവരെയും സ്ഥലം മാറ്റിയിട്ട് അധിക നാളായിട്ടില്ല. ഖനന ദിവസങ്ങളില്‍ സമീപത്തെ ചെക്ക്‌പോസ്റ്റും വിശ്രമ സ്ഥലവും അടച്ചിട്ടു എന്ന ഗുരുതരമായ ആരോപണമാണ് വനപാലകര്‍ നേരിടുന്നത്.
ഇക്കാര്യം വാര്‍ത്താ മാധ്യമങ്ങളില്‍ വന്നത് പൊതുസ്ഥലത്ത് ഉച്ചത്തില്‍ പറഞ്ഞതാണ് വില്യത്തോടുള്ള വൈരാഗ്യത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരമ്പരാഗത ഈറ്റ തൊഴിലാളി കുടുംബാംഗവും നിരാലംബനുമായ വില്യത്തെ അന്യായമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് അവശനാക്കിയ വനം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും മറ്റു ചുമട്ടുതൊഴിലാളികളും മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മിഷനും സങ്കട ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് സിഐടിയുവിൻ്റെ നേതൃത്വത്തില്‍ ചുമട്ടു തൊഴിലാളികള്‍ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഗേറ്റ് പൂട്ടാന്‍ ശ്രമിച്ച വനപാലകരും തൊഴിലാളികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായെങ്കിലും പാലോട് സിഐ മനോജിൻ്റെ നേതൃത്വത്തില്‍ പോലീസ് ഇടപെട്ട് ശാന്തമാക്കി. അതേസമയം, വില്യമിനെ മര്‍ദിച്ചു എന്നത് കെട്ടുകഥയാണെന്നും ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും പാലോട് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.