തിരുവല്ലം: തിരുവല്ലത്ത് യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ആക്രമണത്തിനിരയായ ദമ്പതികള്‍. മരിച്ച ജഡ്ജിക്കുന്ന് സുരേഷ് ഉള്‍പ്പെട്ട സംഘം ‘സദാചാര’ ആക്രമണം നടത്തിയെന്ന് ദമ്പതികള്‍ പറഞ്ഞു. മദ്യലഹരിയില്‍ പത്തോളം പേര് ചേര്‍ന്നാണ് ആക്രമിച്ചത്. മുക്കാല്‍ മണിക്കൂറോളം ആക്രമണം തുടര്‍ന്നു. ഒടുവില്‍ പോലീസെത്തിയപ്പോള്‍ സംഘം ചിതറിയോടുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
പിറ്റേന്ന് രാവിലെ ഒമ്പതോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇയാളെ ആദ്യം പൂന്തുറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ആരോഗ്യനില വഷളായതിനാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, സുരേഷിനെ രക്ഷിക്കാനായില്ല. നെഞ്ചുവേദനയെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ ലോക്കപ്പില്‍ യുവാവിന് മര്‍ദനമേറ്റതായി ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.