Recent-Post

തിരുവല്ലം കസ്റ്റഡി മരണം; വെളിപ്പെടുത്തലുമായി ആക്രമണത്തിനിരയായ ദമ്പതികൾ

തിരുവല്ലം: തിരുവല്ലത്ത് യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ആക്രമണത്തിനിരയായ ദമ്പതികള്‍. മരിച്ച ജഡ്ജിക്കുന്ന് സുരേഷ് ഉള്‍പ്പെട്ട സംഘം ‘സദാചാര’ ആക്രമണം നടത്തിയെന്ന് ദമ്പതികള്‍ പറഞ്ഞു. മദ്യലഹരിയില്‍ പത്തോളം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. മുക്കാല്‍ മണിക്കൂറോളം ആക്രമണം തുടര്‍ന്നു. ഒടുവില്‍ പോലീസെത്തിയപ്പോള്‍ സംഘം ചിതറിയോടുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.


പിറ്റേന്ന് രാവിലെ ഒമ്പതോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇയാളെ ആദ്യം പൂന്തുറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ആരോഗ്യനില വഷളായതിനാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, സുരേഷിനെ രക്ഷിക്കാനായില്ല. നെഞ്ചുവേദനയെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ ലോക്കപ്പില്‍ യുവാവിന് മര്‍ദനമേറ്റതായി ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു.


 
  


    
    

    




Post a Comment

0 Comments