നന്ദിയോട്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ഒരു സഞ്ചയന കാർഡാണ്. ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ ഭാര്യ സൗമ്യ അറിയിക്കുന്ന രീതിയിൽ ഭർത്താവിന്റെ മരണവിവരം അറിയിക്കുന്ന ഒരു കാർഡ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ, ഈ കാർഡ് സൗമ്യ തന്നെയാണോ ചെയ്തതെന്നതിൽ ഒരു സ്ഥിരീകരണവും കുടുംബത്തിൽ നിന്നും ഉണ്ടായിട്ടില്ല.
നന്ദിയോട് കുറുപുഴ കരിക്കകം എൽപി സ്‌കൂളിനു സമീപം ആദിത്യൻ ഭവനിൽ ഷിജു കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ വിളിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവദിവസം സൗമ്യ ഷിജുവിന്റെ ഫോൺ ഒളിപ്പിച്ചുവച്ചിരുന്നു. വൈകിട്ട് മകനെ സമീപത്തെ ക്ഷേത്രത്തിൽ ഉരുൾ നേർച്ചയ്ക്കു കൊണ്ടു പോയപ്പോൾ ഷിജു ക്ഷേത്രത്തിലെത്തി സൗമ്യയുടെ കയ്യിൽ നിന്നും ഫോൺ ബലമായി പിടിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. പത്ത് മിനിട്ടിന് ശേഷം സൗമ്യയും വീട്ടിലെത്തി. ഈ സമയം, അടുക്കളഭാഗത്തുനിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു ഷിജു. ആരെയാണെന്ന് ചോദിച്ചെങ്കിലും വ്യക്തമായി മറുപടി പറയാത്തതിൽ ദേഷ്യം തോന്നിയ സൗമ്യ തറയിൽ വിരിക്കുന്ന ടൈലുകൊണ്ട് ഷിജുവിന്റെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തുവീണ ഷിജുവിനെ ടൈൽ കഷണം ഉപയോഗിച്ചും ആക്രമിച്ചു. കൃത്യം നടത്തിയ ശേഷം സൗമ്യ അമ്പലത്തിലേക്ക് പോയി, താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നും, തല അറുത്തു മാറ്റി കുഴിച്ചിട്ടെന്നും ബന്ധുക്കളോടും നാട്ടുകാരോടും പറയുകയായിരുന്നു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.