പാലോട്: സുമതി വളവിനു സമീപം കണ്ടെത്തിയ അസ്ഥികൂടം വലിയമല സ്വദേശിയുടെയോ പാലോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളുടേതോ ആകാമെന്നും പോലീസ് സംശയിക്കുന്നു. അസ്ഥികൂടം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തെരഞ്ഞ് കാട്ടിനുള്ളിലെത്തിയ പോലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്.
സംഭവസ്ഥലത്തിനടുത്ത് വിശദമായ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. ഇത് കൂടുതൽ പരിശോധനകളിലൂടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. ഡിഎൻഎ പരിശോധനഫലം ലഭിക്കുന്നതോടെ അസ്ഥികൂടം സംബന്ധിച്ച ദുരൂഹത നീക്കാനാകുമെന്ന് പൊലീസ് കരുതുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.