നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് റിക്കവറി ഓഫീസിലും ഇലക്ഷൻ ഓഫീസിലും അതിക്രമിച്ചു കയറി കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകർത്ത കേസിലെ പ്രതി പിടിയിൽ. കരകുളം മുതിശാസ്താംകോട് വാർഡിൽ കല്ലുവരമ്പ് ചിത്രവിലാസം വീട്ടിൽ ചിത്ര (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ാം തിയതി ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് സംഭവം. തനിക്ക് സർക്കാരിൽ നിന്നും നീതി ലഭിക്കുന്നില്ല എന്ന തെറ്റിദ്ധാരണ മൂലമാണ് താലൂക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും നാലു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തത്.
താലൂക്ക് ഓഫീസിൽ നിന്നും അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ് ഐ സൂര്യയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.