Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ദളിത് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു

വിതുര: വിതുരയിൽ ദളിത് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കല്ലാർ 26ാം കല്ല് സ്വദേശി ആനപ്പാറ ചിറ്റാർ മേക്കുംകരവീട്ടിൽ ആകാശ് നാഥാണ് (21) പിടിയിലായത്. നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ആനപ്പാറ നാരകത്തിൻകാല ആർ.ബി. ഭവനിൽ രാധാകൃഷ്ണന്റെയും ബിന്ദുവിന്റെയും മകൾ കൃഷ്ണേന്ദുവാണ് (18) കഴിഞ്ഞ പത്താം തിയതി വീട്ടിൽ തൂങ്ങിമരിച്ചത്.



പ്രതിയും പെൺകുട്ടിയും തമ്മിൽ ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നു. പ്രതിക്കു മറ്റു ചിലരുമായി അടുപ്പം ഉണ്ടെന്ന് അറിഞ്ഞ പെൺകുട്ടി പ്രതിയുമായി തർക്കമുണ്ടാക്കി. ഇതോടെ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറുന്നതായി പ്രതി പെൺകുട്ടിയെ ഫോണിലൂടെ അറിയിച്ചു. തുടർന്നു താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു പെൺകുട്ടി പ്രതിയോടു പറഞ്ഞു ഫോൺ കട്ട് ചെയ്തു. കുറച്ചു നേരം കഴിഞ്ഞു പ്രതി പെൺകുട്ടിയെ തിരിച്ചു വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. തു‌ടർന്ന് പ്രതി പെൺകുട്ടിയുടെ വീടിനു സമീപം എത്തി. പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരമാണു പ്രതിക്കു അപ്പോൾ അറിയാൻ കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

ഈ സമയം തന്ത്രത്തിൽ വീടിനുള്ളിൽ കയറി പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയ പ്രതി അതിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യവെ സംശയം തോന്നിയ പരിസര വാസികൾ തടഞ്ഞു വച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


 
  


    
    

    




Post a Comment

0 Comments