പോത്തൻകോട്: പോത്തൻകോട്ട് ചുമട്ടുതൊഴിലാളികൾ കെട്ടിട നിർമാണ കരാറുകാരനെ മർദിച്ച സംഭവത്തിൽ തൊഴിലാളി കാർഡ് സസ്പെൻറ് ചെയ്യാൻ നിർദ്ദേശം. ഡെപ്യൂട്ടി ലേബർ ഓഫീസർക്ക് നിർദേശം നൽകിയതായി തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. തൊഴിലാളി കാർഡുള്ള എട്ട് പേർക്ക് പങ്കെന്ന തൊഴിൽവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാഴാഴ്ചയാണ് പോത്തൻകോട്ട് വീട് നിർമാണം നടത്തിക്കൊണ്ടിരിക്കെ ചുമട്ടുതൊഴിലാളികൾ സംഘടിതമായെത്തി പണി തടസപ്പെടുത്താൻ ശ്രമിച്ചതും കരാറുകാരനെ മർദ്ദിച്ചതും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.