പഴമക്കാര്‍ക്ക് മാത്രം പരിചിതമായിരുന്ന പഴയ നെടുമങ്ങാടിനെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് നെടുമങ്ങാട് സര്‍ക്കാര്‍ കലാലയത്തില്‍. വിദ്യാര്‍ത്ഥി സമൂഹത്തിന് പുറമെ, എല്ലാവിഭാഗം ചരിത്ര പഠിതാക്കള്‍ക്കും മുതല്‍ക്കൂട്ടാവുന്ന രീതിയിലുള്ള പ്രാദേശിക ചരിത്ര മ്യൂസിയമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അപൂർവം കോളേജുകളിലാണ് നൂതന ആശയമായ സ്റ്റുഡന്റസ് ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നതെന്ന് ഡോ. ജെ എസ് ഷിജുഖാൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ വലിയമാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞെന്നും നെടുമങ്ങാട് കോളേജ് അതോടൊപ്പം സഞ്ചരിക്കാൻ കഴിയണമെന്നും എം എൽ എ സി ദിവാകരൻ പറഞ്ഞു.
സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മ്യൂസിയത്തിന്‍റെ നേതൃത്വത്തില്‍ 12 ലക്ഷം രൂപ ചെലവിട്ടാണ് മലനാടിന്‍റെ പ്രാദേശിക ചരിത്രം അടയാളപ്പെടുത്തുന്ന ചരിത്ര മ്യൂസിയത്തിന്റെ നിര്‍മ്മാണം. ചരിത്ര ഗവേഷകര്‍, മ്യൂസിയോളജിസ്റ്റുകള്‍, ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കലാകാരന്മാര്‍ എന്നിവർ ചേർന്നാണ് മ്യൂസിയം സജ്ജമാക്കിയത്.
നെടുമങ്ങാട് എം എൽ എ സി ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപാൾ വിഎസ് ജോയി സ്വാഗതവും നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത എസ്, വൈസ് പ്രിൻസിപ്പാൾ ഡോ.എൽ അലക്‌സ്, എച്ച്ഒഡി കെ സ്വപ്നകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പി ജി പ്രേമചന്ദ്രൻ, കെ സോമശേഖരൻ നായർ, കെ വിജയൻ, ആർ സുരേഷ്, ഡോ അൻസാർ ആർ എൻ, എം നസിമുദീൻ, നയന മധു, ടി തുഷാദ്, മുനീർ എം, ഷിജി എച്ച്, ഹരികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് യഹിയ ജെ നന്ദി അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.