വിതുര: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം കുറ്റമറ്റതാക്കമമെന്ന ആവശ്യം ഉയരുന്നു. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെയും സർജന്റെയും സേവനം ലഭ്യമാണെങ്കിലും മുഴുവൻ സമയ ഡോക്ടർമാരില്ലായെന്നതാണു പ്രശ്നം. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല തുടങ്ങി നാലു ഗ്രാമപഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്. കഴിഞ്ഞ മാർച്ചിൽ താലൂക്ക് പദവിയിലേക്കുയർത്തപ്പെട്ടപ്പോൾ ആവശ്യാനുസരണം സ്റ്റാഫിന്റെ നിയമനം സാധ്യമാക്കുമെന്നു പറഞ്ഞിരുന്നു.
എന്നാൽ പഴയ അവസ്ഥയിൽ നിന്നു മാറ്റമൊന്നും ഉണ്ടായിട്ടില്ല. വിവിധയിടങ്ങളിൽ നിന്നുമെത്തുന്ന രോഗികൾക്കു പ്രാഥമിക ചികിൽസ നൽകാൻ പോലും ചില സമയങ്ങളിൽ ഡോക്ടർമാരില്ല. ഇക്കാരണത്താൽ ആശുപത്രിയിൽ ഡ്യൂട്ടിക്കുള്ള ജീവനക്കാർക്കു സന്ദർശകരെ ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ റഫർ ചെയ്യേണ്ട അവസ്ഥയാണുള്ളത്. രണ്ടു ഡോക്ടർമാർ ഈയിടെ സ്ഥലം മാറിപ്പോയതായും വിവരമുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.