പാലോട്: കോടികൾ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡുകൾ വാട്ടർ അതോറിട്ടിയുടെ അനാസ്ഥതയിൽ തകർന്ന് തരിപ്പണമാകുന്നു. പൈപ്പുകൾ പൊട്ടുന്നതിനെ തുടർന്ന് റോഡുകൾ കുഴിക്കുകയും തുടർന്ന് കുഴിച്ച സ്ഥലങ്ങൾ അതേപടി ഇടുകയുമാണ് രീതി.
പ്ലാവറയിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ചു മാറ്റിയിരുന്നു, എന്നാൽ അതിലൂടെയുണ്ടായ കുഴിയിൽ വീണ് നിരവധി പേർക്ക് പരിക്ക് പറ്റി ചികിത്സയിലാണ്.
നിരവധി പരാതികളെ തുടർന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് സ്ഥലം എം.എൽ.എ നൽകിയ നിർദ്ദേശത്തെ തുടർന്ന് പ്ലാവറ സി.എസ്.ഐ പള്ളിക്ക് സമീപമുണ്ടായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഴ്ചകൾക്ക് മുന്നേ നിർമ്മാണം പൂർത്തിയാക്കിയ കോൺക്രീറ്റ് പാതയാണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി ജീവനക്കാർ വെട്ടിപ്പൊളിച്ചത്. നിലവിൽ പേരക്കുഴി ഗവ.യു.പി സ്കൂളിന് സമീപം പൈപ്പ് പൊട്ടിയ സ്ഥലം വെട്ടിപ്പൊളിച്ചുണ്ടായ കുഴി നാളിതുവരെയും അടച്ചിട്ടില്ല.
നിരവധി പരാതികളെ തുടർന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് സ്ഥലം എം.എൽ.എ നൽകിയ നിർദ്ദേശത്തെ തുടർന്ന് പ്ലാവറ സി.എസ്.ഐ പള്ളിക്ക് സമീപമുണ്ടായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഴ്ചകൾക്ക് മുന്നേ നിർമ്മാണം പൂർത്തിയാക്കിയ കോൺക്രീറ്റ് പാതയാണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടി ജീവനക്കാർ വെട്ടിപ്പൊളിച്ചത്. നിലവിൽ പേരക്കുഴി ഗവ.യു.പി സ്കൂളിന് സമീപം പൈപ്പ് പൊട്ടിയ സ്ഥലം വെട്ടിപ്പൊളിച്ചുണ്ടായ കുഴി നാളിതുവരെയും അടച്ചിട്ടില്ല.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.