Recent-Post

നെടുമങ്ങാട് പോക്സോ കോടതിയിൽ ഒരാഴ്ചയിൽ രണ്ട് ശിക്ഷാവിധികൾ



നെടുമങ്ങാട്: നെടുമങ്ങാട് പോക്സോ കോടതിയിൽ ഒരാഴ്ചയിൽ രണ്ട് ശിക്ഷാവിധികൾ. ഈമാസം 11 ന് ശിക്ഷ വിധിച്ച കേസിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 11 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. 15 ന് വിധി പറഞ്ഞ കേസിൽ പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് സുധീഷ് കുമാർ വിധിച്ചു.

അതിവേഗ കോടതികളെന്ന വാക്കിനെ അന്വർഥമാക്കുന്ന തരത്തിലാണ് നെടുമങ്ങാട് പോക്സോ കോടതിയും പ്രവർത്തിക്കുന്നത്. പോക്സോ കേസുകളിൽ ഇത്രയും വേഗത്തിലുള്ള വിധി ഓരോ ഇരയുടെയും ആവശ്യമാണ്. 2016ലാണ് 11 വർഷം ശിക്ഷ വിധിച്ച കേസിനാസ്പദമായ സംഭവം. 19 സാക്ഷികളുണ്ടായിരുന്ന കേസിൽ 16 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 16 രേഖകളും ഹാജരാക്കി.


2017ലാണ് മൂന്നുവർഷം തടവ് വിധിച്ച സംഭവം നടന്നത്. 13 സാക്ഷികളുണ്ടായിരുന്ന കേസിൽ 10 സാക്ഷികളെ വിസ്തരിച്ചു. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സരിത ഷൗക്കത്തലിയും ലൈസൻ ഓഫീസർ സുനിതകുമാരിയും ഹാജരായി.

Post a Comment

0 Comments