


മൈലത്തും പരിസരപ്രദേശങ്ങളിലും പൈപ്പ് ഇടുന്നതിനു വേണ്ടി വാട്ടർ അതോറിറ്റി അധികൃതർ റോഡരുകിൽ കുഴി എടുത്തിരുന്നു. ഇതു കാരണം റോഡിൻ്റെ വശങ്ങളിലുണ്ടായ മൺകൂനകൾ കാരണം ഓടകൾ അടഞ്ഞും മറ്റു പാഴ്ചെടികൾ വളർന്നും മഴവെള്ളം ഒലിച്ചുപോകാൻ പറ്റാത്ത സ്ഥിതിയുണ്ടായി. ഇതുകാരണമാണ് റോഡിൽ സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മഴവെള്ളം സ്ഥിരമായി കെട്ടിക്കിടക്കുന്നതു കാരണം റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ വിവരം പഞ്ചായത്തിനെയും വാട്ടർ അതോറിറ്റി അധികൃതരെയും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും റോഡിലെ വെള്ളക്കെട്ട് പരിഹരിച്ച് അടിയന്തിരമായി ഗതാഗതം സുഗമമാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.