


വെള്ളി വൈകിട്ട് നാലിന് പതിനാല് സെക്കൻഡ് ത്രസ്റ്റർ ജ്വലിപ്പിച്ച് ലാൻഡറിനെ കുറച്ചു കൂടി ചന്ദ്രനിലേക്ക് അടുപ്പിക്കും. പഥം താഴ്‌ത്തൽ ശനിയും തുടരും. ഇതോടെ ചാന്ദ്രപ്രതലത്തിലേക്കുള്ള കുറഞ്ഞ ദൂരം മുപ്പതു കിലോമീറ്ററാകും. തുടർന്ന് നാലു ദിവസം 30നും 100 കിലോമീറ്ററിനും ഇടയിലുള്ള പഥത്തിൽ ലാൻഡർ ചന്ദ്രനെ ചുറ്റും.

ഇതിനിടെ സോഫ്‌റ്റ് ലാൻഡ് ചെയ്യുന്നതിനുള്ള ഒരുക്കം ആരംഭിക്കും. 23ന് വൈകിട്ട് 5.45നാണ് ദക്ഷിണ ധ്രുവത്തിൽ ലാൻഡിങ് നിശ്‌ചയിച്ചിരിക്കുന്നത്. ലാൻഡറിൽനിന്ന് വേർപെട്ട പ്രൊപ്പൽഷൻ മൊഡ്യൂൾ വർഷങ്ങളോളം ചന്ദ്രനെ ഭ്രമണം ചെയ്യും. പരീക്ഷണ ഉപകരണമായ ഷേപ്പ് ഉപയോഗിച്ച് ഭൂമിയുടെ അന്തരീക്ഷം, മേഘങ്ങൾ തുടങ്ങിയവയെപ്പറ്റി പഠിക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.