നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വാഹന പാർക്കിങ്ങിൽ ബസുകൾകൊണ്ട് വാഹനങ്ങളെ ഇടിക്കുന്നത് പതിവാകുന്നു. ഇന്നലെ രാത്രി ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ ബസ് കൊണ്ട് ഇടിച്ചിട്ട് പോയതായി പരാതി. ബസ് സ്റ്റാൻഡിൽ സ്ഥാപനം നടത്തുന്നയാളുടെ കാറിലാണ് ഇന്നലെ രാത്രിയിൽ ബസ് കൊണ്ടിടിച്ചതെന്നാണ് പരാതി ഉയർന്നത്. ഇതിവിടെ പതിവ് സംഭവമാണെന്നും കെഎസ്ആർടിസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും യാതൊരുവിധത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ലഎന്നും ആക്ഷേപം ഉണ്ട്.
ആഴ്ചകൾക്ക് മുൻപ് ഡിപ്പോയിക്കലേക്ക് വെള്ളവുമായി എത്തിയ കെഎസ്ആർടിസിയുടെ ലോറി പാർക്കിങ് ചെയ്തിരുന്ന ബൈക്കിലിടിച്ചിരുന്നു. വാഹനത്തിലെന്തകിലും കേടുപാടുകൾ ഉണ്ടോയെന്നുപോലും നോക്കാതെ ലോറിയുമായി അധികൃതർ പോയി. പാർക്കിംഗ് ഫീസ് മുൻപത്തേതിൽ നിന്നും ഇരട്ടിയാണ് ഇപ്പോൾ ഈടാക്കുന്നത്. പാർക്കിങ് ഫീസായി അമിതമിതനിരക്ക് വാങ്ങുന്നുണ്ടെങ്കിലും ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഒരു സുരക്ഷിതത്വവുമില്ല. സിസിടിവി ക്യമറകളോ ഒന്നും തന്നെ ഇവിടെ ഇല്ലാത്തതും സെക്യൂരിറ്റി ഇല്ലാത്തതും പോരായ്മയാണ്. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ അധികാർക്ക് നൽകാറുണ്ടെങ്കിലും അതിന്മേൽ ഏതൊരു വിധ നടപടികളും സ്വീകരിക്കാൻ അവർ തയ്യാറായിട്ടില്ല. വാഹനത്തിലെ സാധനങ്ങളും വാഹനവും മോഷണം പോകുന്നത് സ്ഥിരം കാഴ്ചയാണ്. പരാതിപ്പെട്ടാൽ ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തം അല്ല എന്ന മട്ടിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.