നെടുമങ്ങാട് : സംസ്ഥാനചരിത്രത്തിലെ ഏറ്റവും പഴക്കംചെന്നതും ഏറ്റവും കൂടുതൽ വിലയുള്ളതുമായ തേക്ക് ഇനി പാലോട് വൃന്ദാവനത്തിലെ അജീഷിന് സ്വന്തം. നിലമ്പൂർ തേക്കിൻകാടുകളിൽ 144 വർഷം മുൻപ് ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ച ചരിത്രത്തിന്റെ സുഗന്ധംപേറുന്ന തേക്കാണ് അജീഷ് റെക്കോഡ് വിലയിൽ സ്വന്തമാക്കിയത്.
പാലോട് വൃന്ദാവനം ടിംബേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ഡോ. അജീഷിന് തേക്കിൻതടികളോടുള്ള കമ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്തുവർഷത്തിനിടെ വനംവകുപ്പിന്റെ തേക്കൻതടികളുടെ ലേലത്തിൽ ഏറ്റവുമധികംതവണ പങ്കെടുത്തത് ഈ ചെറുപ്പക്കാരനാണെന്ന് രേഖകൾ തെളിയിക്കുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.