Recent-Post

കുടുംബ കോടതിയിൽ കേസ് കഴിഞ്ഞ് മടങ്ങിയ യുവതിക്ക് നെടുമങ്ങാട് മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ദേഹോപദ്രവം; ഭർത്താവ് അറസ്റ്റിൽ




നെടുമങ്ങാട്: കുടുംബ കോടതിയിൽ കേസ് കഴിഞ്ഞ് മടങ്ങിയ യുവതിക്ക് ദേഹോപദ്രവമേൽപിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. കല്ലറ കുറുമ്പയം കഴുകൻപച്ച വിസി ഭവനിൽ രഞ്ജിത്തി(35)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കല്ലറ സ്വദേശിയായ യുവതിയെ നെടുമങ്ങാട് മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചായിരുന്നു രഞ്ജിത്ത് ഉപദ്രവിച്ചത്.




യുവതിയും ഭർത്താവും വേർപിരിഞ്ഞു കഴിയുകയും നെടുമങ്ങാട് കുടുംബ കോടതിയിൽ വിസ്താരത്തിനായി എത്തിയ യുവതിയോട് ജഡ്ജ് ഇരു കക്ഷികൾക്കും എന്തെങ്കിലും പരസ്പരം പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ യുവതി ഇല്ല എന്ന് പറയുകയും, ഇതിൽ പ്രകോപിതനായ ഭർത്താവ് കോടതി കഴിഞ്ഞു അമ്മയോടൊപ്പം മടങ്ങുകയായിരുന്ന യുവതിയെ മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ സ്വകാര്യ ബസിൽ കയറുന്ന സമയം പിന്നാലെയെത്തിയ പ്രതി ബസിൽ നിന്നു പിടിച്ചിറക്കുകയും താഴെയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.


സംഭവം കണ്ടുനിന്ന നാട്ടുകാരിലൊരാൾ പ്രതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയും, പ്രതി അമ്മയുമായി പിടിവലി നടത്തുകയും ചെയ്തു. പിന്നാലെ പോലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് യുവതിയെ രക്ഷപ്പെടുത്തിയത്. പ്രതി നേരത്തെയും സമാന രീതിയിൽ യുവതിയെ ദേഹോപദ്രവം ഏല്പിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ആ സംഭവത്തിൽ പാങ്ങോട് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതി പ്രതിയുടെ ശല്യം കാരണം നെടുമങ്ങാട് കോടതിയിൽ നിന്ന് വാങ്ങിയ ഡൊമസ്റ്റിക്ക് വയലൻസ് ആക്ട് പ്രകാരം പ്രൊട്ടക്ഷൻ ഓർഡർ നിലനിൽക്കെയാണ് പ്രത്യേക കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള യുവതിക്ക് നേരെയുള്ള അക്രമം.


പൊതുസ്ഥലത്തു വച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്പിച്ചതിനും ഗാർഹിക പീഡന നോരോധന നിയമപ്രകാരം ഉള്ള ഉത്തരവ് ലംഘിച്ചതിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





Post a Comment

0 Comments