
വെഞ്ഞാറമൂട്: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയയാളെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് താന്നിമൂട് രാമപുരം കിഴക്കുംകര പുത്തൻവീട്ടിൽനിന്ന് പൂവത്തൂർ ചെല്ലാങ്കോട് സുരാജ് ഭവനിൽ താമസിക്കുന്ന സുരാജ്(40) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. വ്യാജ നിയമന ഉത്തരവ് നൽകി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.

പൊതുപ്രവർത്തകനായ സുരാജ് സതേൺ റെയിൽവേയിൽ വിവിധ തസ്തികകളിലേക്കു ജോലി വാഗ്ദാനംചെയ്ത് നെടുമങ്ങാട്, വട്ടപ്പാറ, വെഞ്ഞാറമൂട് പ്രദേശങ്ങളിലുള്ള ഉദ്യോഗാർഥികളുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ മുൻകൂറായി വാങ്ങിയിരുന്നു. വിശ്വാസംവരുത്താനായി ഉദ്യോഗാർഥികളെ ഡൽഹിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി നാട്ടിലെത്തിച്ചു. മാസങ്ങൾക്കു ശേഷം ഇവരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്ന പേരിൽ ചെന്നൈ സതേൺ റെയിൽവേ ഓഫീസ് മൈതാനത്ത് വിളിച്ചുവരുത്തുകയും റെയിൽവേ ഉദ്യോഗസ്ഥർ എന്ന വ്യാജേന സുരാജ് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം ഇവരെ തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.