മൂഴി: മണ്ണയിൽ ഐര പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടാനുള്ള ശ്രമം വിഫലമായി. ഒന്നര മാസം മുൻപ് നാട്ടുകാർ കണ്ട കൂറ്റൻ പെരുമ്പാമ്പ് ആണ് ഇപ്പോഴും നാടിനെ ഭീതിയിൽ ആഴ്ത്തുന്നത്. രണ്ടാഴ്ച മുൻപ് ഒരു നായയെയും ഇക്കഴിഞ്ഞ ബുധനാഴ്ച ആടിനെയും കൊന്നിരുന്നു. ശേഷം സമീപത്തെ ഇഷ്ടിക നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ചുള്ള കുളത്തിലേക്ക് പെരുമ്പാമ്പ് പോയതായി നാട്ടുകാർ പറയുന്നു. ആനാട് പഞ്ചായത്തിലെ തീർഥങ്കര വാർഡിൽപെട്ട ഐര എന്ന സ്ഥലത്താണ് സംഭവം. ഇന്നലെ പെരുമ്പാമ്പിനെ പിടികൂടാൻ നാട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് വോളന്റിയറിനെ സ്ഥലത്തു എത്തിച്ചു പരിശോധിക്കുകയും ചെയ്തു. കാടുപിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കിയെങ്കിലും പെരുമ്പാമ്പിനെ പിടികൂടാനായില്ല.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.