ഉത്പാദനരംഗത്ത് നമ്മുടെ കുടുംബങ്ങളെ നയിക്കുന്ന പ്രവർത്തനം ത്രിതലപഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയവയുടെ പൂർണ്ണ ശ്രദ്ധയിൽ പദ്ധതി നടപ്പാക്കി വരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ ജനങ്ങള വ്യാപകമായി കൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും അണ്ടൂർക്കോണം പഞ്ചായത്തിൽ നാൽപത് ഏക്കറിലധികം സ്ഥലത്ത് നെൽകൃഷിയും പതിനെട്ടു ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭയുടെ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് ഹൈട്ടെക്ക് പോളി ഹൌസ് നിർമിച്ചത്. എട്ട് ലക്ഷം രൂപ ചെലവഴിച്ച് ആറായിരം ചതുരസ്ര അടിയിലാണ് നിർമ്മാണം. കാർഷിക മേഖലയായ നെടുമങ്ങാട്ടെ കർഷകർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് നെടുമങ്ങാട് ചെയർപേഴ്സൺ പറഞ്ഞു.
നെടുമങ്ങാട് നാഗസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ പി വസന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത, കൗൺസിലർമാരായ പുലിപ്പാറ കൃഷ്ണൻ, പുങ്കുമ്മൂട് അജി, സുമയ്യ മനോജ്, സംഗീത രാജേഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു എസ് സൈമൺ, റഷ്യ ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോമി ജേക്കബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നെടുമങ്ങാട് കൃഷി ഫീൽഡ് ഓഫീസർ പി സുനിമോൾ നന്ദി അറിയിച്ചു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.