
സപ്ലൈകോയില്‍ 13 ഇനം ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂട്ടില്ല എന്ന പ്രകടനപത്രികയിലെ വാഗ്ദാനം, നിരവധി പ്രതിന്ധികളുണ്ടായിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ അഞ്ച് ശതമാനം ജിഎസ്‌ടി ഏര്‍പ്പെടുത്തിയ വിഷയമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ അതേ വിലയില്‍ ജനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കാനുള്ള തീരുമാനത്തിലാണ്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ നിലകൊള്ളുകയാണ് ബിജെപിയുടെ കേന്ദ്ര ഭരണകൂടം. കോണ്‍ഗ്രസാണെങ്കില്‍, കയ്യില്‍ 'ഗാന്ധി'യില്ലാത്ത വിഷമത്തിലാണ്. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ അവര്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചുകൊണ്ടിരിക്കുകയാണ് ബിജെപിയുടെ സര്‍ക്കാര്‍. ഇന്ത്യയില്‍ ഒരു ഭാഷ, ഒരു മതം, ഒരുതരം ഭക്ഷണം മാത്രം മതിയെന്നാണ് അവരുടെ നിലപാട്. മതനിരപേക്ഷ പ്രസ്ഥാനങ്ങളാണ് അവര്‍ക്കെതിരെ പ്രതിരോധവുമായി രംഗത്തിറങ്ങേണ്ടത്. എന്നാല്‍ കേന്ദ്രത്തിലും കേരളത്തിലും രണ്ട് നിലപാടുകളുമായി കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഡല്‍ഹിയില്‍ ഇഡി വേണ്ട, ഇവിടെ ഇഡി വേണം എന്നതാണ് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്ന നിലപാട്. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്ത് സിപിഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും പന്ന്യന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് സ്വാഗതവും ജില്ലാ എക്സി അംഗം പി എസ് ഷൗക്കത്ത് നന്ദിയും പറഞ്ഞു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.