Recent-Post

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിൽ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിൽ. കണ്ണൂർ പട്ടുവം വില്ലേജ് ഓഫീസര്‍ ബി ജസ്റ്റിസിനെയാണ് വിജിലന്‍സ് വലയിലാക്കിയത്. പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍ എത്തിയ പട്ടുവം സ്വദേശി പ്രകാശില്‍ നിന്നാണ് ഇയാള്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിച്ചത്. കഴിഞ്ഞ മാസം മൂന്നാം തീയതി പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പ്രകാശന്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും വില്ലേജ് ഓഫീസര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു രേഖ നല്‍കിയില്ല എന്നുമാത്രമല്ല സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. അത്രയും തുക നല്‍കാനാവില്ലെന്ന് പ്രകാശന്‍ അറിയിച്ചു. വിലപേശലിന് ഒടുവില്‍ തുക കുറയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ സമ്മതിച്ചു. 2000 രൂപ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഏറ്റു.


പണവുമായി വരാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പ്രകാശന്‍ വിജിലന്‍സിനെ സമീപിച്ചു. നേരത്തെ ഓഫീസിന് പരിസരത്ത് നിലയുറപ്പിച്ചിരുന്ന വിജിലന്‍സ് പ്രകാശന്‍ പണം കൊടുക്കുന്ന ഘട്ടത്തില്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 
  


    
    

    




Post a Comment

0 Comments