നെടുമങ്ങാട്: ലോട്ടറി പിടിച്ചുപറിച്ച കേസിലെ പ്രതി അറസ്റ്റിൽ. മന്നൂർകോണം കുന്നത്തുമല തടത്തരികത്തു വീട്ടിൽ രവി (48)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവറായ രവി ഇന്നലെ രാവിലെ 10.45 മണിയോടെ നെടുമങ്ങാട് കല്ലിംഗൽ ജംഗ്ഷനിൽ ബിവറേജിന് സമീപം വച്ച് ലോട്ടറി വില്പനക്കാരനായ 65 വയസുള്ള മണിയനിൽ നിന്നും 01.04.22-ാം നറുക്കെടപ്പു നടക്കുന്ന കേരള സർക്കാർ നിറമ്മൽ ഭാഗ്യക്കുറിയുടെ 23 ടിക്കറ്റുകൾ ദേഹോപദ്രവം ഏൽപ്പിച്ച് പിടിച്ചു പറിച്ചെടുത്തതിനാണ് പിടിയിലായത്.
മണിയന്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്ഐ സുനിൽ ഗോപി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു സി, സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.