തൊളിക്കോട്: പഞ്ചായത്തിലെ മരുതുംമൂട് - പരപ്പാറ - ആനപ്പെട്ടി റോഡ് നവീകരണം വൈകുന്നു. പരപ്പാറ ജങ്ഷൻ ഉൾപ്പെടെ റോഡിൽ മൂന്നു സ്ഥലങ്ങളിലാണ് വെള്ളക്കെട്ടായത്. മഴയത്തും പൈപ്പുകൾ പൊട്ടിയും വെള്ളം കെട്ടിനിൽക്കുന്നത് കാൽനടയാത്രക്കാരെപ്പോലും വലയ്ക്കുന്നു. വിതുര പാലോട് റോഡിലെ മരുതുംമൂട് ജങ്ഷനിൽ തുടങ്ങി നെടുമങ്ങാട് പൊന്മുടിപ്പാതയിലെ പുളിമൂട് ജങ്ഷനടുത്തുള്ള ഇരപ്പിലാണ് റോഡുചേരുന്നത്.
പരപ്പാറ, കണ്ണങ്കര, മൈത്രി ജങ്ഷൻ, ആനപ്പെട്ടി തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലൂടെ പോകുന്ന റോഡിൽനിന്ന് ഇടറോഡുകളുമുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തുകളെ വേർതിരിക്കുന്ന റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ നിവേദനങ്ങളും പരാതികളും നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വളവുകൾ നിറഞ്ഞതും അശാസ്ത്രീയവുമായ റോഡിനെക്കുറിച്ച് നേരത്തെ ആക്ഷേപമുണ്ട്. വീതികൂട്ടി റോഡ് നവീകരിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെ. ഓടയില്ലാത്തതാണ് പ്രധാന പ്രശ്നം. ടാറും ചല്ലിയുമിളകി മാറി മഴവെള്ളം കെട്ടിനിൽക്കാൻ തുടങ്ങി ക്രമേണ വലിയ ഗട്ടറുകളായി മാറുകയായിരുന്നു. ഇരുചക്രവാഹനയാത്രികരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കാൽനടയാത്രക്കാർക്ക് റോഡു കടക്കണമെങ്കിൽ സർക്കസ് കാണിക്കണം.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.