നെടുമങ്ങാട് സ്വദേശിയായ പ്ലസ് ടുവിനു പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോട്ടയം സ്വദേശിയായ അനീഷ് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിൽ നിന്നും പെൺകുട്ടി മടങ്ങി എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയേയും അനീഷിനേയും കോട്ടയത്തുള്ള അനീഷിന്ഴെറ വീട്ടിൽ നിന്നും കണ്ടെത്തിയത്.
കൗൺസിലിംഗിനിടെ പെൺകുട്ടി നൽകിയ മൊഴിയിൽ അടുത്ത ബന്ധുവായ ഷൈജു ആറു വർഷം മുമ്പ് പലതവണ പീഡിപ്പിച്ച വിവരം പറഞ്ഞതിനെ തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ jപിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐപിഎസിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കാരിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എസ് ഐ സുനിൽ ഗോപി, എഎസ്ഐ മാരായ നൂറുൾ ഹസൻ, വിജയൻ, പോലീസുകാരായ ബിജു സി, ബിജു ആർ, ലിജുഷാൻ, ശരത്ചന്ദ്രൻ, അഖിൽ കുമാർ, രമ്യാദേവി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.