കവര്‍ച്ചയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതി രണ്ടു മാസത്തിനു ശേഷമാണു പിടിയിലായത്. 'സെക്യൂരിറ്റി' എന്ന വിളിപ്പേരിലാണ് ഇയാള്‍ നാട്ടില്‍ അറിയപ്പെടുന്നത്. കവര്‍ച്ച കഴിഞ്ഞ് മറ്റു ജില്ലകളില്‍ പോയി സെക്യൂരിറ്റി ജോലി നോക്കിയ ശേഷം തിരിച്ചു നാട്ടില്‍ എത്തി വീണ്ടും കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. അങ്ങനെയാണ് സെക്യൂരിറ്റി എന്ന വിളിപ്പേര് വന്നത്.
കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണു വിതുര മാര്‍ക്കറ്റ് ജംഗ്ഷനിലെ കവര്‍ച്ച നടന്നത്. വിതുരയിലെ രണ്ടു ഹാര്‍ഡ് വെയര്‍ സ്ഥാപനങ്ങളില്‍ നിന്നാണു പ്രതി അന്‍പതിനായിരത്തോളം രൂപ കവര്‍ന്നത്. സമീപത്തെ രണ്ടു കടകളില്‍ മോഷണ ശ്രമവും നടത്തി. കടകളില്‍ നിന്നു കിട്ടിയ സിസി ടിവിയില്‍ ആളെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ പ്രതി ഏവിടേയ്ക്ക് ഒളിവില്‍ പോയി എന്ന കാര്യത്തില്‍ പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടര്‍ന്നു.
രണ്ട് ദിവസം മുന്‍പു ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയി. ഇതു പ്രകാരം ഇയാള്‍ ഏറണാകുളം ജില്ലയിലെ പുല്ലേപ്പാടി എന്ന സ്ഥലത്താണെന്നു പൊലീസിനു വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുല്ലേപ്പാടിയിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കി വരികയാണെന്നു അറിഞ്ഞു. തുടര്‍ന്നു വിതുര ഇന്‍സ്പെക്ടര്‍ എസ്. ശ്രീജിത്ത്, എസ്.എല്‍. സുധീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, ഹാഷിം എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണു വിതുര മാര്‍ക്കറ്റ് ജംഗ്ഷനിലെ കവര്‍ച്ച നടന്നത്. വിതുരയിലെ രണ്ടു ഹാര്‍ഡ് വെയര്‍ സ്ഥാപനങ്ങളില്‍ നിന്നാണു പ്രതി അന്‍പതിനായിരത്തോളം രൂപ കവര്‍ന്നത്. സമീപത്തെ രണ്ടു കടകളില്‍ മോഷണ ശ്രമവും നടത്തി. കടകളില്‍ നിന്നു കിട്ടിയ സിസി ടിവിയില്‍ ആളെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ പ്രതി ഏവിടേയ്ക്ക് ഒളിവില്‍ പോയി എന്ന കാര്യത്തില്‍ പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടര്‍ന്നു.
രണ്ട് ദിവസം മുന്‍പു ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയി. ഇതു പ്രകാരം ഇയാള്‍ ഏറണാകുളം ജില്ലയിലെ പുല്ലേപ്പാടി എന്ന സ്ഥലത്താണെന്നു പൊലീസിനു വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുല്ലേപ്പാടിയിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കി വരികയാണെന്നു അറിഞ്ഞു. തുടര്‍ന്നു വിതുര ഇന്‍സ്പെക്ടര്‍ എസ്. ശ്രീജിത്ത്, എസ്.എല്‍. സുധീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, ഹാഷിം എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.